2012, മേയ് 18, വെള്ളിയാഴ്‌ച

ആ-വിഹിതം

ഗേറ്റ് തുറന്നപ്പോള്‍ തന്നെ മുറ്റത്തു ലൈറ്റ്  കത്തി .. 'അച്ഛാ ....' ഇളയ മകള്‍ വന്നു കയ്യില്‍ ഉണ്ടാരുന്ന പൊതി വാങ്ങി ഉള്ളിലേക്കു  ഓടി .. മൂത്തവള്‍ കതകില്‍ ചാരി  നില്‍ക്കുന്നു ..കയ്യില്‍ ഒരു വനിതയും . ''.. റിസള്‍ട്ട്‌  വരുംപ്പോഴും ഇതുപോലെ നില്‍ക്കണം !'' ..ഞാന്‍ ചിരിച്ചു കൊണ്ട് അകത്തു കയറി .. അവള്‍ കതകടക്കാന്‍ തുടങ്ങിയപ്പോള്‍ .. വേണ്ട എന്ന് പറഞ്ഞു ഞാന്‍ അടുക്കളയിലേക്കു പോയി .. '' പിള്ളേരു കഴിച്ചോ ? നീ വേഗം എനിക്ക് ചോറിടൂ .. ഇന്ന് പാര്‍ട്ടി ഓഫീസില്‍ പോയി കിടക്കണം..വേറെ ആരും ഇല്ല ! '' .. ഭാനു ഒന്ന് ചിരിച്ചു ..
'പറയുന്നത് കേട്ടാല്‍ തോന്നും നിങ്ങള്‍  ഇല്ലെങ്കില്‍  ആ  പാര്‍ട്ടി ഓഫീസ്  ഇടിഞ്ഞു  വീഴുമെന്നു ..ഒരു തവണ അതിന്റെ  മുന്നില്‍ നിന്ന കൊടി ഏതോ കള്ളുകുടിയന്മാര്‍ കീറി എന്നുംപറഞ്ഞു ഇങ്ങനെ  ദിവസവും കാവല്‍ ഇരുന്നാലോ  ?! '
..അവളുടെ  മുഖത്തു നേരിയ  പുച്ഛം  
''നിനക്കിതൊന്നും പറഞ്ഞാല്‍ മനസിലാകില്ല ..അപ്പന്‍ - അപ്പൂപ്പന്മാരായി വിശ്വസിക്കുന്ന പ്രസ്ഥാനം ആണ്.. " അവള്‍ ഇതൊന്നും കേള്‍ക്കാത്ത മട്ടില്‍ ചോറിട്ടുകൊണ്ടിരുന്നു ..
"എനിക്ക്  മതി .. "
ഞാന്‍ കൈ കഴുകി റൂമില്‍ പോയി ..കട്ടിലിന്റെ അടിയില്‍  വെച്ചിരുന്ന കുപ്പിയില്‍ നിന്ന് ഇത്തിരി എടുത്ത് വെള്ളം തൊടാതെ അകത്താക്കി ! ..നെഞ്ച്  ഒന്ന് കത്തി.. ഭാനു ഇത് കണ്ടുകൊണ്ടാണ് മുറിയിലേക്ക് വന്നത് .. 'ഒറ്റെക്കു പാര്‍ട്ടി ഓഫീസില്‍ കിടക്കാന്‍ പേടിയണല്ലേ  ?   .. '
ഞാന്‍ മറുപടി പറഞ്ഞില്ല ! ടോര്‍ച്  എടുത്ത് ഇടുപ്പില്‍ വെച്ചു .. "ഞാന്‍ ഇറങ്ങുവാ .. എന്തെങ്കിലും ഉണ്ടേല്‍ മൊബൈലില്‍ വിളിച്ചാല്‍ മതി "

ഗേറ്റ് അടച്ചു ഇടവഴിയിലുടെ പാര്‍ട്ടി ഓഫീസ് ലക്ഷ്യമാക്കി നടന്നു .. നല്ല തണുത്ത കാറ്റ് .. വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരം ഉണ്ടെങ്കിലും സ്കൂട്ടെര്‍ എടുക്കാറില്ല.. നടന്നാണ് പോകാറു ..   സമയം പത്തു മണിയോടടുക്കുന്നു .. സ്ഥലം എത്തി .. രാമേട്ടന്റെ തട്ടുകട മാത്രം തുറന്നിട്ടുണ്ട്  ..അത് പതിനൊന്നു മണിയാകും അടക്കാന്‍.. ഞാന്‍ ഒരു പാക്കറ്റ് സിഗരറ്റും വാങ്ങി പാര്‍ട്ടി ഓഫീസ് തുറന്നു അകത്തു കയറി.. വൈകിട്ട് വാങ്ങി വച്ചിരുന്ന പൊതിയാണ്  ആദ്യം നോക്കിയത് .. അതവിടെ തന്നെ ഉണ്ട് .. കൊടികള്‍ കൂട്ടി ഇട്ടിരിക്കുന്ന മൂലയില്‍ പോയി ഒന്ന് തിരഞ്ഞു ..എല്ലാം കാലിക്കുപ്പികള്‍.. 'ധൈര്യം ഇല്ലാത്തവര്‍ ഇതിനൊക്കെ ഇറങ്ങുന്നതെന്തിനാ ..?' ..നെടുവീര്‍പ്പിട്ടു .. രണ്ടു സിഗരറ്റു പുകയാക്കി കഴിഞ്ഞപ്പോള്‍ ക്ലോക്കില്‍ പതിനൊന്നു മണിയയതിന്റെ നേര്‍ത്ത ഒരു ശബ്ദം .. ഞാന്‍ ജനാലയിലുടെ പുറത്തേക്കു നോക്കി .. രാമേട്ടന്‍ വീടു പറ്റി .. മൊബൈല്‍ എടുത്തു കുത്തി .."രമേശാ.. ഞാന്‍ പാര്‍ട്ടി ഓഫീസില്‍ ഉണ്ട് ..വാ .." ഫോണ്‍ വെച്ചു.. അടുത്ത സിഗരറ്റു പുകച്ചു ഫില്‍റ്റെര്‍ എത്തും മുന്നേ ഓട്ടോയുടെ ശബ്ദം ..ഞാന്‍ പൊതിയും എടുത്ത്, ഓഫീസ് പൂട്ടി ഇറങ്ങി .. രമേശന്‍ ഒന്ന് ചിരിച്ചു .. ഞാനും..
വണ്ടിയെടുത്തു ..
"ഒതുക്കിയരുന്നോടാ ..? "
'.. ഇല്ല  സിറ്റിയിലോട്ടു  ഒരു ഓട്ടം കിട്ടി തിരിച്ചെത്തിയപ്പോഴാ സഖാവിന്റെ ഫോണ്‍ വന്നത് ..'
'സഖാവിന്റെ മൂത്ത മോള്‍ ഇപ്പൊ എന്തിനാ പഠിക്കുന്നെ ? ..'
 "അവള്‍ ഡിഗ്രി അവസാന പരീക്ഷയുടെ റിസള്‍ട്ട്‌ കാത്തു നില്‍ക്കുവല്ലേ .. ഇനി മുകളിലോട്ടു പഠിപ്പോന്നും നടക്കുകെല്ലന്നെ.. എന്താ ചിലവു .. നമ്മുടെ ഈ വസ്തു ഇടപാടും രാഷ്ട്രീയവും ഒന്നും വെച്ചു കൂട്ടിയാല്‍ കൂടില്ല രമേശാ .."
'ഇതുപോലുള്ള അധിക ചിലവുകള്‍ നിയന്ത്രിക്കണം സഖാവെ .. '
ഞാന്‍ ചിരിച്ചു ... രമേശനും
സ്ഥലം എത്തി ... ഞാന്‍ ഒരു നൂറു രൂപ എടുത്തു രമേശന്റെ പോക്കെറ്റില്‍ വെച്ചു ..
'അപ്പൊ ഞാന്‍ ഒരു അഞ്ചു മണിയാകുമ്പോള്‍ എത്താം .. '  ഞാന്‍ തലയാട്ടി ..

വരമ്പിലൂടെ ഞാന്‍ മുന്നില്‍ കാണുന്ന വീടു ലക്‌ഷ്യം വെച്ചു നടന്നു ..  അവള്‍ ഉറങ്ങിയിട്ടുണ്ടാകുമോ ? ..ഇല്ല ..ലൈറ്റ് കിടപ്പുണ്ട് ..അതുമല്ല വൈകിട്ട് വിളിച്ചു പറഞ്ഞിരുന്നെല്ലോ ! .. കതകില്‍ മുട്ടിയതും, അവള്‍ തുറന്നു .. വേഗം കതകടച്ചു ..
' ആരെങ്കിലും കണ്ടോ ?'
"ഇല്ല .."
ഞാന്‍ പൊതി അവള്‍ക്കു കൊടുത്തു..
"മോള്‍ ഉറങ്ങിയോ ?.. അവള്‍ക്കു വേണ്ടി വാങ്ങിയ രണ്ടു കുഞ്ഞുടുപ്പാ .."
'ഇതിപ്പോ വങ്ങണ്ടാരുന്നെല്ലോ ഏട്ടാ.. കറന്റ്‌ കാശും .. കേബിള്‍-ന്റെ വാടകയും
ഒന്നും കൊടുത്തിട്ടില്ല ..
ഞാന്‍ പോക്കറ്റില്‍ നിന്ന് കാശെടുത്തു അവളുടെ കയ്യില്‍ വെച്ചു .. അവള്‍ എന്റെ കയ്യും കാശും ചേര്‍ത്തു മുറുക്കി പിടിച്ചു ..
 

'ഇനി രണ്ടു ആഴ്ചത്തേക്ക്  ഇത് കൊണ്ടുവേണം കഴിയാന്‍ .. മോളുടെ അച്ഛന്‍ മരിച്ചതിനു ശേഷം.. ഈ തരുന്ന കാശു കൊണ്ട് മാത്രമാ.. ഞങ്ങളുടെ ജീവന്‍ നിലനിന്നു പോകുന്നെ ..'
 

" ഞാന്‍ ഇത് എന്നും കേള്‍ക്കുന്നതല്ലേ .. കുഞ്ഞെവിടെ ? " .. അവളുടെ കണ്ണ് തുടച്ചു ഞാന്‍ മുറിയിലേക്ക് പോയി .. അവളും കൂടെ വന്നു ..ഞാന്‍ തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിനെ നോക്കി നിന്നു .. മുകളില്‍ ഭിത്തിയില്‍ സഖാവ് ദീപന്റെ ചില്ലിട്ട ഫോട്ടോ.. എന്റെ ഉറ്റ ചങ്ങാതിയുടെ , സഹയാത്രികന്റെ .. ഒരു നിമിഷം ഓര്‍മയുടെ കയങ്ങളിലേക്ക് ഞാന്‍ വീണു ...
 

'അവള്‍ ഉറങ്ങിക്കോട്ടെ  . എടുക്കണ്ട ! .. കിടക്കാം ..സമയം എത്രയെന്ന വിചാരം ? '
അവള്‍ എന്റെ നെഞ്ചില്‍ വിരല്‍ കൊണ്ട് വരച്ചു ചേര്‍ന്നു കിടന്നു ..
"ഇതെന്റെ അവസാനത്തെ വരവാണ് .."
അവള്‍ എന്റെ മുഖത്തേക്കു തല ഉയര്‍ത്തി നോക്കി .. "അതെ .. മിനി ഡിഗ്രി കഴിഞ്ഞു നില്‍ക്കുവാ .. അവളെ നല്ലോരുടെത് പറഞ്ഞയെക്കണം ..
പിന്നെ ഇളയതു ഒരെണ്ണം വളര്‍ന്നു വരുന്നു ..  രമേശന്‍ ഇത് ആരോടും പറയില്ലയിരിക്കാം .. എങ്കിലും എങ്ങാനും പുറത്തറിഞ്ഞാല്‍ ..  "  

"ചിലവിനുള്ളത് എന്താന്ന് വെച്ചാല്‍ ഞാന്‍ അവന്റെ കയ്യില്‍ കൊടുത്തു വിടാം .."
അവള്‍ ഒന്നും മിണ്ടാതെ കണ്ണ് നിറച്ചു ..

ജനലിന്റെ അടുത്ത് എന്തോ ഒരു നിഴല്‍ വന്നു നില്ക്കുംപോലെ .. ഞാന്‍ മുണ്ട് മുറുക്കി എണീറ്റു .. കാര്‍ട്ടന്‍ സാവധാനം ഒന്ന് മാറ്റി ..
"ഭഗവതി  .. ചതിച്ചോ " ..
'എടാ ഗോപാലാ .. ഇന്ന് കയറിയവനെ എന്തായാലും വിടരുത്  .. ഇവള്ക്കിപ്പോ ഇത് സ്ഥിരം
പരിപാടിയാ . ..' സംഭാഷണം ഞാന്‍ നല്ലപോലെ കേട്ടു .. അവര്‍ രണ്ടു പേരുണ്ടായിരുന്നു.. 

 "കഴുവരുടെ മോളെ .. നിനക്ക് കറന്റ്‌ കാശു കൊടുക്കാന്‍ എത്രവന്മാര്‍ ഉണ്ടെടീ  ..??  "
 

അവള്‍ ആകെ പരുങ്ങി .. വിറച്ചു കൊണ്ട് എന്നോട് പറഞ്ഞു
'.. ഏട്ടന്‍ ഒന്ന് വേഗം പോകാമോ ?  .. എന്റെ അവസ്ഥ ആര്‍ക്കും മനസിലാകില്ല..!  വടക്കേ മുറിയുടെ ജനല്‍ തുറന്നിറങ്ങാം .. കമ്പി ഇല്ല ആ ജനലിനു.. ' ഞാന്‍ വടക്കേ മുറിയിലേക്കോടി .. ജനല്‍ തുറന്നു .. പുറത്തേക്കു ചാടി .. പിറകില്‍ ഒരു പിടി ..!! .. ഞാന്‍ ഒന്ന് ഞെട്ടി തിരിഞ്ഞു .. കമ്പി
ഇല്ലന്നാരാ പറഞ്ഞെ .. ഒരു മുറിക്കമ്പി എന്റെ മുണ്ടും പിടിച്ചു നില്‍ക്കുന്നു .. ആരൊക്കെയോ അടുത്തേക്ക് ഓടി വരുന്നപോലെ .. പിന്നെ ഒന്നും നോക്കിയില്ല ..മുണ്ടിന്റെ കുത്തഴിച്ചു അവിടിട്ടു .. മാനത്തിനു വേണ്ടി ഉള്ള ഓട്ടം ! തിരിഞ്ഞു നോക്കിയപ്പോള്‍ ..പിറകില്‍ രണ്ടുപേര്‍ .. അവരുടെ പിറകില്‍ ജനലിലായി സമാധാനത്തിന്റെ വെള്ളക്കൊടി ! (..എന്റെ മുണ്ട് !!)

..ഓട്ടത്തിന്റെ വേഗം കൂടി .. കാലില്‍ ചെളി പറ്റിയപ്പോള്‍ വയല്‍ എത്തി എന്നു മനസിലായി .. പിറകില്‍ ആരെയും കാണുന്നില്ല  ഇപ്പോ ! ..
എങ്കിലും ഇനിയും ഉണ്ടു കുറെ ഓടാന്‍ .. എന്റെ ചെരുപ്പ് .. ? ഫോണ്‍ .. ? പാര്‍ട്ടി ഓഫീസിന്റെ താക്കോല്‍ ..? അപ്പോഴാണ് മറ്റൊരു കാര്യം ഓര്‍ത്തതു ! 

ഞാന്‍ തപ്പി നോക്കി .. 'ഇട്ടിട്ടുണ്ട് ' എന്നാലും എന്റെ ഒരു ഉറപ്പിനു ... ഓട്ടം തുടന്നു ..

3 അഭിപ്രായങ്ങൾ:

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

manoharamaya ezhuthu..... aashamsakal.... blogil puthiya post.... HERO- PRITHVIRAJINTE PUTHIYA MUKHAM..... vaayikkane......

അജ്ഞാതന്‍ പറഞ്ഞു...

പാര്‍ട്ടി നിന്ന് പുകയുന്ന സമയതന്നെ ഇത് ഇറക്കണമായിരുന്നോടാ ..!! എന്തായാലും സദാചാര പോലീസിന്റെ ഇടപെടലിന്റെ കഥ ഇഷ്ടപ്പെട്ടു..!!

ആശംസകള്‍ ..കുടിയാ..:-)

പാവം ഞാന്‍ ! പറഞ്ഞു...

@കണാരാ..എരി തീയില്‍ എണ്ണ ഒഴിച്ചതല്ല.. കുറച്ചു ദിവസമായി പോസ്റ്റ്‌ ചെയ്യാന്‍ വെച്ചിരുന്നതാ.. ഇപ്പോഴാ സമയം കിട്ടിയത് ! നിന്റെ പോസ്റ്റും നന്നവുണ്ട്.. ആ 'രഞ്ജിത്ത് ഏലിയാസ് ഇഞ്ചിക്കാടന്‍ '.. കലക്കി !

@മുരുക്കുംപുഴ.. അഭിപ്രായത്തിന് നന്ദി !.. പുതിയ പോസ്റ്റ്‌ വായിച്ചു.. നല്ല സിനിമകള്‍ ഉണ്ടാവട്ടെ എന്നു പ്രതീക്ഷിക്കാം ..അല്ലെ ?