2011, ഫെബ്രുവരി 6, ഞായറാഴ്‌ച

പ്രണയം മണക്കുന്ന വഴിയിലുടെ ...

ഗ്ലാസിലെ മഞ്ഞു തുടച്ചതിനു ശേഷം ഡ്രൈവര്‍ വീണ്ടും വണ്ടി എടുത്തു.. മുന്നില്‍ ഡ്രൈവര്‍ കൂടാതെ ഞാന്‍ മാത്രം.. പിന്‍വശത്ത് സീറ്റ്‌ ഒഴിഞ്ഞു കിടക്കുന്നു.. 'ഇത്തവണ എന്തു പറ്റി.. ആരും ഇല്ലെല്ലോ അച്ഛനെ വിളിക്കാന്‍ പോകാന്‍.. കഴിഞ്ഞ തവണ ഓര്‍ക്കുന്നോ നീ..? ഡ്രൈവര്‍ ചേട്ടനെ നോക്കി ഞാന്‍ ചിരിച്ചു.. ശരിയാണു.. മുന്‍പൊക്കെ ഒരു ലോഡ് ആള്‍ക്കാരുമായി ആണു അച്ഛനെ കൊണ്ടുവിടനും.. വിളിച്ചോണ്ടു വരാനും എയര്‍പോര്‍ട്ട്‌ ഇലേക്ക് പോകുന്നത്.. എന്‍റെ കുട്ടികാലത്ത് കുറെ നാള്‍ അച്ഛന്‍ നാട്ടില്‍ തന്നെ ആയിരുന്നു.. അതിനും മുന്നേ.. എന്‍റെ അമ്മയെ വിവാഹം കഴിക്കും മുന്‍പ് കുറെ നാള്‍ ഗള്‍ഫില്‍ ആയിരുന്നു എന്നു കേട്ടിലുണ്ട്.. നാട്ടില്‍ നിന്നു കടം കയറിയിട്ടകും എന്നെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്നും സര്‍ക്കാര്‍ സ്കൂളിലേക്ക് മാറ്റിയിട്ടു അച്ഛന്‍ വീണ്ടും അക്കരപച്ച കണ്ടു കടലു കടന്നതു... ആദ്യമൊക്കെ രണ്ടു കൊല്ലം കൂടുമ്പോഴെ വരുമായിരുന്നുള്ളൂ. ഇപ്പൊ രണ്ടു മൂന്നു തവണയി.. ഒരു വര്‍ഷം കൂടുമ്പോള്‍ വരുന്നുണ്ട് ..ഇതു ആദ്യമായി ആണു പോയി നാല് മാസം കഴിഞ്ഞു തിരിച്ചു വരുന്നത്..

ഇടക്കെപ്പോഴോ മയങ്ങിപോയി .. ഉണര്‍ന്നപ്പോ.. എയര്‍പോര്‍ട്ട് റോഡില്‍ കാര്‍ പാര്‍ക്ക്‌ ചെയ്തിരിക്കുന്നു.. ഡ്രൈവര്‍ ഇല്ല... ഫ്ലൈറ്റ് വന്നുകാണും ഇപ്പോ ഡ്രൈവര്‍ അച്ഛനെയും കൊണ്ടു വരും.., അതോ അങ്ങോട്ട്‌ പോയി കുട്ടികൊണ്ട് വേരാണോ..ആലോചിക്കുന്ന സമയത്ത് ഡ്രൈവര്‍ ഡിക്കി തുറക്കുന്നതു കേട്ടു.. തല പുറത്തേക്കു നീട്ടി.. അച്ഛന്‍!.. ഞാന്‍ ചിരിച്ചു.. എന്നെ നോക്കിയും ചിരിച്ചു.. ഇതെന്താ ഒരു മാറ്റം .. സാധാരണ വന്നു കെട്ടിപ്പിടികുകയാണ് പതിവ്.. യാത്ര എങ്ങനെ ..?? ഞാന്‍ ചോദിച്ചു.. സുഖം! അതു മാത്രമായി മറുപടി.. വീട്ടില്‍ എത്തിയിട്ടും വലിയ മാറ്റമൊന്നും ഇല്ല.. പിന്നാണ് അമ്മയും എന്നില്‍നിന്നും എന്തോ മറയ്ക്കും പോലെ തോന്നിയതു..പെട്ടന്നുള്ള വരവും എല്ലാം എന്നിലെ സംശയങ്ങള്‍ക്ക് കടുപ്പം വരുത്തി ..

... പിറ്റേന്ന് രാവിലെ അമ്മ എന്നെ വിളിച്ചുണര്‍ത്തി.. ' ഞങ്ങള്‍ ഒരിടം വരെ പോകുവാ.. നീ ഇവിടെ തന്നെ കാണില്ലേ.??'.. ഉണ്ടാകും എന്ന രീതിയില്‍ ഞാന്‍ തലയാട്ടി... രാത്രി വയ്കിയാണ്‌ രണ്ടാളും തിരിച്ചു വന്നത്.. ഞാന്‍ ചോദിച്ചു .. എവിടേക്ക എന്നു ഒന്നു പറഞ്ഞിട്ട് പോകമെല്ലോ!.. മറുപടി പറയാതെ അച്ഛന്‍ അകത്തേക്ക് പോയി.. അമ്മ എന്‍റെ അടുത്തു വന്നിരുന്നു.. "ഞങ്ങള്‍ മിനി യെ കാണാന്‍ പോയതാ.. മിനികുട്ട്യെ.. നിനക്ക് അറിയാമോ ?? " ഇല്ലാ ..അതാരാ.. എന്തിനാ ഇന്നു തന്നെ ഇത്രയും ധിറുതി വെച്ച്‌ പോയത്.. ആരാ അവര്‍ ? ... പിന്നെ ഞാന്‍ കേട്ടത് എന്‍റെ ഇരുപത്തി രണ്ടു വയസിനിടയില്‍ കേട്ട ഏറ്റവും മനോഹരമായ ഒരു പ്രണയകഥയായിരുന്നു .. മിനികുട്ടി!.. അച്ഛന്റെ ബാല്യകാലസഖി .. ബഷീറിനു ഉണ്ടായിരുന്നത് പോലെ..ദാസനെയും ചന്ദ്രികയേം പോലെ.. അച്ഛന്റെ അമ്മാവന്റെ മകള്‍ ആണെങ്കിലും ഞാന്‍ കണ്ടിട്ട് കൂടിയില്ല അവരെ .. കേട്ടിടില്ല പിന്നല്ലേ.. കാണുന്നത്!

"ദാരിദ്യം നിറഞ്ഞ കുട്ടികാലത്ത് വീട്ടില്‍ നിന്നു തന്നെ എട്ടു മക്കള്‍ക്കും ഭക്ഷണം കിട്ടുക പ്രയാസം ആയിരുന്നു.. എട്ടനമാണ് ഞാന്‍ .. " അച്ഛന്‍ അന്ന് രാത്രി അത്തഴതിനോപ്പം വിളമ്പിയ ആ കഥ പണ്ടെപ്പോഴോ അമ്മ ഉണ്ടാക്കി തന്ന മാമ്പഴ പുളിചോരിയുടെ രുചി ഉള്ളതായിരുന്നു..
" .. പഠിത്തത്തില്‍ താല്പര്യം കുറഞ്ഞപ്പോ എന്നെ അമ്മാവന്‍റെ വീടിലെ കാളമാരെ അഴിച്ചു കെട്ടാനും വെള്ളം കൊടുക്കാനുമൊക്കെ ആയി അങ്ങോട്ട്‌ പറഞ്ഞു വിട്ടു അച്ഛന്‍! ..എനിക്കും അതിഷ്ടം ഉള്ള കാര്യമാണ്.. നല്ല അഴകുള്ള രണ്ടു കാളകള്‍ ആണു.. അമ്മാവന് തേങ്ങ കച്ചവടം ആയിരുന്നു.. വണ്ടി വലിക്കാന്‍ അല്ലാതെ വേറൊന്നിനും കാളമാരെ കൊണ്ടു പോകാറില്ല .. അതിനെ മേച്ചു നടക്കുന്നത് തന്നെ ഒരു ഗമയുള്ള കാര്യമാ..., അവിടെയും ഉണ്ട് എന്‍റെ പ്രായത്തിലുള്ള രണ്ടുപേര്‍.. മോഹനും മിനിയും ..മോഹന്‍ എന്‍റെ പ്രായം ആണു.. മിനി ഒരു വയസിനു എളെതും..

കാവും കുളവും ഒക്കെ ഉള്ള ഒരു പുരെടതിലാ സ്ഥിരമായി കാളമാരെ കൊണ്ടു കെട്ടുക .. കെട്ടി കഴിഞ്ഞാല്‍ പിന്നെ അവിടെ തന്നെ കൂടും മൂന്നു പേരും വൈകിട്ടുവരെ.. മാവിന്‍ മുകളിലും .. പുഴയില്‍ ഇറങ്ങി മീന്‍ പിടിച്ചും .. അതു ചേമ്പിന്‍ കുമ്പിളില്‍ സുക്ഷിച്ചും ഇങ്ങനെ! .. രണ്ടു പേരുമായും ഞാന്‍ നല്ല അടുപ്പത്തിലായിരുന്നു ..ഇടയിലെപ്പോഴോ മിനിയുടെ കണ്ണുകളിലെ തിളക്കത്തിന് ഞാന്‍ ഒരു പ്രതെകത കണ്ടെത്തി. പ്രണയം ഒന്നും ആയിരുനില്ല അതു.. ആനയെ കൊണ്ടു നടക്കുന്ന പപ്പന്മാരോട് കുട്ടികള്‍കു തോന്നുന്ന ഒരു ആരാധന ഉണ്ടെല്ലോ! .. രണ്ടു മുഴുത്ത കാളകളെ ഒറ്റെയ്ക്ക് നിയന്ത്രിക്കുന്ന എന്നോടും എങ്ങനെ എന്തോ ആവാം അവള്‍ക്കു തോന്നിയിടുള്ളത്.. വേറൊരു കാരണം കൂടി ഉണ്ട്.. അവളുടെ ചേട്ടന്‍ നിസാര കാരണങ്ങള്‍ക്ക് പോലും അവളെ നന്നായി വേദനിപ്പിക്കുംയിരുന്നു.. അതില്‍ നിന്നു രേക്ഷപെടുതുന്നത് ഞാന്‍ ആയിരുന്നു.. കാലങ്ങള്‍ കഴിഞ്ഞു പോയി .. അതിനിടയില്‍ എപ്പോഴോ അവര്‍ പ്രണയിച്ചു തുടങ്ങി, പ്രണയം എന്താണെന്നു അറിയാത്ത പ്രായത്തില്‍.. അതിനിടയില്‍ എപ്പോഴോ അവര്‍ ഓലക്യാല്‍ കൊണ്ടു മാല ഉണ്ടാക്കി കാവിലെ ഭഗവതിയെ സാക്ഷി നിറുത്തി വിവാഹിതരായി .. അവള്‍ക്കു എല്ലാം കുട്ടികളി ആയിരുന്നു.. ഞാന്‍ അപ്പോഴും വളര്‍ന്നു വലുതായി അവളെ സ്വന്തമാക്കുനതിനെ പറ്റി ചിന്തിച്ചു നടന്നു...

എന്നത്തേയും പോലെ അന്നും രാവിലെ കാളകളെ അഴിച്ചു കെട്ടാന്‍ ചെന്നതായിരുന്നു ഞാന്‍.. പക്ഷെ അവിടെ കാളമാര്‍ ഇല്ല! വണ്ടി അവിടെ കിടപ്പുണ്ട്.. അതുകൊണ്ട് ഓട്ടം പോയതാവനും വഴി ഇല്ല.., ഞാന്‍ അമ്മായിയോട് കാര്യം തിരക്കി .. കാളമാരെ വിറ്റു!.. എന്‍റെ കണ്ണ് നിറഞ്ഞു.. മിനി എവിടെ..?? 'അവള്‍ എന്‍റെ അനിയത്തിയുടെ വീട്ടില്‍ പോയി..ഇനി അവളെ അവിടെ നിര്‍ത്തി പഠിപ്പിക്കുവാ...' ഞാന്‍ തിരിഞ്ഞു നടന്നു,മനസിലൂടെ എന്തെല്ലാമോ കടന്നു പോയി... ഇനി എല്ലാം അറിഞ്ഞിട്ടു ചെയ്തതാകുമോ..??..അവളെ എന്നില്‍ നിന്നും അകറ്റാന്‍..? ശരിക്കും കാരണം മറ്റൊന്നായിരുന്നു.. അമ്മാവന്‍റെ ധൂര്‍ത്തടിച്ച ജീവിതം കച്ചവടമെല്ലാം നഷ്ടതിലാക്കി.. വീടിലെ കാര്യങ്ങള്‍ ഒക്കെ ദുരിതത്തിലായി .. വരെ വഴി ഇല്ലാതെ വന്നപ്പോ.. പൊതുവേ മെച്ചപ്പെട്ട രീതിയില്‍ ജീവിച്ചിരുന്ന അമ്മായിയുടെ അനിയത്തിയുടെ വീടിലേക്കു അവളെ പറിച്ചുനാട്ടു!!

വര്‍ഷങ്ങള്‍ കടന്നുപോയി.. ഞാന്‍ ഒരു തൊഴില്‍ പഠിച്ചു നാട്ടില്‍ കുറെ നാള്‍ നിന്നു.. അവളെ പറ്റി വിവരം ഒന്നുമുണ്ടായില്ല.. ജീവിത്തിലെ കഷ്ടപാടുകള്‍ മറ്റെല്ലാത്തിനെയും ഓര്‍മകളുടെ പിന്നംപുറതെക്ക് വലിച്ചെറിഞ്ഞു.. കുറെ നാള്‍ നാട്ടില്‍ പിടിച്ചു നിന്നു.. രക്ഷയില്ലാതെ വന്നപ്പോ ആരുടെയൊക്കെയോ കാലുപിടിച്ചു കടലുകടന്നു... കാലം ജീവിതത്തിന്‍റെ പകുതിയും കഴിഞ്ഞു യാത്രയിലാണ്.. വെള്ളിയഴ്ച വ്യ്കുന്നെരങ്ങളില്‍ നാട്ടിലെ കാര്യങ്ങള്‍ സംസാരിച്ചു കളയുന്ന സമയത്ത് അവിചാരിതമായി സുഹൃത്തിന്റെ ഭാര്യ പറഞ്ഞാണു അവരുടെ നാടിലെ ആ വിശേഷം ഞാന്‍ അറിയുന്നത് ..നട്ടെല്ലിനു തേയ്മാനം വന്നു കിടപ്പിലായ അവളുടെ ആങ്ങളയുടെ ഭാര്യയുടെ(നാത്തൂന്‍) അവസ്ഥ എന്നെ വിഷമിപ്പിച്ചു! കാര്യം..ആതും ഒരു മിനി ആയിരുന്നു.. അവരെ പറ്റി കൂടുതല്‍ തിരക്കിയപ്പോള്‍ മനസിലായി.. അതു പണ്ടെങ്ങോ ജീവിതത്തില്‍ ഇന്നും പറന്നു പോയ.. മിനികുട്ടി ആണെന്ന്!.. സുഹൃത്തിനോട്‌ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍.. അവനാണ് പോയി ഒന്നു കാണ്ടുടെ എന്നു ചോദിച്ചത്.. അവസ്ഥ മോശമായി വരുകയാണ് എന്നറിഞ്ഞപ്പോ വ്യ്കിയില്ല.. നാടിലെക്കുള്ള ടിക്കെറ്റ് എടുത്തു!..

വരുന്നതിനു മുന്നേ നിന്‍റെ അമ്മയോട് എല്ലാം പറഞ്ഞിരുന്നു..' അച്ഛന്‍ നെടുവീര്‍പിട്ടു ! ഞാന്‍ അമ്മയെ നോക്കി.. അമ്മ തലയാട്ടി .. ബാക്കി പറഞ്ഞത് അമ്മയാണ് .. പോയതും കണ്ടതും എല്ലാം.. എല്ലാം കേട്ടിരുന്നു !..ഒന്നും പോയി കാണണം എന്നുണ്ടായി.. ആരോടും പറഞ്ഞില്ല! ആഴ്ചകള്‍ക്കു ശേഷം അച്ഛന്‍ മടങ്ങിപോയി... എല്ലാം പഴയതു പോലെ.. ..

കഴിഞ്ഞ ആഴ്ച അച്ഛന്‍റെ ആ സുഹൃത്ത്‌ വിളിച്ചിരുന്നു.. അയാള്‍ നാട്ടിലുണ്ട്.. ".. മിനി ഇപ്പോ ചെറുതായി പിടിച്ചു നടക്കുനുണ്ട്... അമ്മയേം കൊണ്ടു മോനോന്നു വന്നുടെ ഇവിടേം വരെ.." ഞാന്‍ വരാം എന്നു മറുപടി പറഞ്ഞു.. വല്ലാത്ത സന്തോഷം തോന്നി ... അച്ഛന്‍റെ പ്രണയിനിയെ കാണാന്‍ അമ്മയേം കൂട്ടി... ഞാന്‍ ആലോചിച്ചു ചിരിച്ചു.. ചിരിയിലെപ്പോഴോ എന്‍റെ കണ്ണുകളില്‍ നനവ്‌ പടര്‍ന്നിരുന്നു..

6 അഭിപ്രായങ്ങൾ:

Vishnu പറഞ്ഞു...

വളരെ നല്ലതായിരിക്കുന്നു. ആഖ്യാനശൈലി ചേരുന്നുണ്ട്. നല്ല കഥ. അതോ വിലപ്പെട്ട അനുഭവം എന്നു പറയണോ എന്നറിയില്ല.

പാവം ഞാന്‍ ! പറഞ്ഞു...

നന്ദി .. ശരിക്കും ഒരു അനുഭവം കഥയാക്കി മാറ്റുമ്പോള്‍ എന്തെങ്കിലും പാളിച്ചകള്‍ വരുമോ എന്നു പേടിച്ചു!

sarath pr പറഞ്ഞു...

നന്നായി എഴുതിയിരിക്കുന്നു. ഇന്നലെ പെയ്ത മഴയില്‍ മുളച്ച പുല്‍ക്കൊടികള്‍ ആണ് ബ്ലോഗ്‌ എഴുതുന്നവര്‍ എന്ന് പറയുന്നവര്‍ ഉണ്ട്.അങ്ങനെ അല്ല അനുഭവങ്ങളും ചിന്തകളും പങ്കു വയ്ക്കാന്‍ ധൈര്യം കാണിക്കുന്നവര്‍ ആണ്.
" കാലം ജീവിതത്തിന്‍റെ പകുതിയും കഴിഞ്ഞു യാത്രയിലാണ് " ഈ വരി ഏറ്റവും ഇഷ്ടപ്പെട്ടു.
ഒരു ചെറിയ suggestion ഉണ്ട് . മലയാളം ടൈപ്പ് ചെയ്യുമ്പോള്‍ അക്ഷരത്തെറ്റ് വരുത്താതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ , പിന്നെ ഒരു കുറവും പറയാന്‍ ഇല്ല.
ഇനിയും എഴുതണം

പാവം ഞാന്‍ ! പറഞ്ഞു...

അക്ഷര തെറ്റുകള്‍ അശ്രദ്ധമൂലം ഉണ്ടായതാണ്.. ഇനി ശ്രദ്ധിക്കാം..! :)

shaima പറഞ്ഞു...

superb

അജ്ഞാതന്‍ പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്